Sunday, February 5, 2012

സുകുമാര്‍ അഴീക്കോട് സിത്താര്‍ മാന്ത്രികനല്ല

സിത്താര്‍ തന്ത്രികളില്‍ ജാലവിദ്യ വിരിയിക്കുന്ന പണ്ഡിറ്റ്‌ രവി ശങ്കര്‍ ഇരുപത്തൊന്നാം വയസ്സില്‍ അന്നപൂര്‍ണ്ണ എന്ന 14 കാരിയെ ജീവിത സഖിയാക്കി. അവളുടെ മധുരോദാര സംഗീതം തട്ടി നീക്കി, സ്വന്തം മകനെ ഉപേക്ഷിച്ച് ആ കലാകാരന്‍ നര്‍ത്തകിമാര്‍ക്കും, വെപ്പാട്ടിമാര്‍ക്കും ഒപ്പം ഭോഗലാലസതയില്‍ തുടിച്ചു... മരണം വരെ. ഫേയ്സ്ബുക്ക് സൌഹൃദ കൂട്ടായ്മ, 2010 ജനുവരി 24 ചൊവ്വാഴ്ച സുകുമാര്‍ അഴീക്കോടിന്‍റെ അന്ത്യം അറിഞ്ഞ്, ഗുരുവിന്‍റെ പലതരം ഫോട്ടോകള്‍, ആദരാഞ്ജലികള്‍, ചില സംശയങ്ങള്‍ പങ്കിട്ടു. മാഷിന്‍റെ ഭൌതികശരീരം കോഴിക്കൊട്ടെത്തിയിട്ടും അവസാനമായി ഒരു നോക്ക് കാണാത്തതെന്ത്? സൌദി, ഖത്തര്‍, ഒമാന്‍, ഇംഗ്ലണ്ട് അങ്ങനെയങ്ങനെ... പത്ര-ചാനലുകളില്‍ നിങ്ങളെ കണ്ടില്ല. ചോദ്യം കേട്ട് വേദനിച്ചു. ഒരുപാട്. 2011 ഡിസംബര്‍ 23 വ്യാഴാഴ്ച തൃശൂര്‍ അമല ആശുപത്രിയില്‍ കൂട്ടിനു അഴീക്കോടിന്‍റെ ശിഷ്യന്‍ മുരളി വാണിമേലും ഒരുമിച്ച് എത്തുമ്പോള്‍, മനസ്സ് വിങ്ങിയിരുന്നു. 'തത്ത്വമസിയും' 'ജനാല കാഴ്ചകളും' സമ്മാനിച്ച, ആത്മകഥയില്‍ 'എഴുത്തുകാരി' യെന്നും 'എക്സ്ട്രാ പൌണ്ടെ'ന്നും പരിചയപ്പെടുത്തിയ വിജ്ഞാന സാഗരമായ എന്‍റെ ഗുരുനാഥന്‍..... കണ്ണീരടക്കാനായില്ല. "മാസ്റ്റര്‍ക്ക് ഒന്നും സംഭവിക്കില്ല. ഒപ്പം ഞങ്ങളുണ്ട്. മാഷുടെ അസുഖം മാറും. ഉറപ്പുണ്ട്." ആ കണ്ണുകള്‍ അസാധാരണമാം വിധം തിളങ്ങുന്നു. പിതൃസമാനമായ വാത്സല്യത്തോടെ ഞാന്‍, മാഷിന്‍റെ തലയില്‍, നെറ്റിയില്‍, കവിളില്‍ തലോടി. മുരളി, ചലനശേഷിയില്ലാത്ത കാല്‍ തടവുന്നു. പരിചരണം നടത്തുവാനെത്തിയ രണ്ടു ചെറുപ്പക്കാരികള്‍ തിരക്കുന്നു. "നിങ്ങള്‍ ആരാണ്? ആരാണ്?" "ശിഷ്യ" നീണ്ടു നിവര്‍ന്നു കിടക്കുന്ന ഏകാന്തപഥികന്‍റെ മുഖത്തു സംതൃപ്തി. ആ ചുണ്ടുകള്‍ മന്ത്രിക്കുന്നു. "വലിയ എഴുത്തുകാരിയാണ്, വലിയ എഴുത്തുകാരി." വീണ്ടും മാഷിന്‍റെ നെറുകയില്‍ തലോടിക്കൊണ്ട്. "മാസ്റ്റര്‍ ഭാഗ്യവാനാണ്. എത്രയോ വീടുകളില്‍ വാര്‍ദ്ധക്യ ജന്മങ്ങള്‍ പുഴുവരിച്ചു കിടക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ..." ഈ മഹേന്ദ്ര ജാലക്കാരന്‍റെ മാന്ത്രികവടി ചുഴറ്റലില്‍ ആള്‍ക്കൂട്ടം വിസ്മയ ലഹരിയിലാഴ്ന്നു പോയ എത്രയെത്ര അവസരങ്ങള്‍..!!!!! മാസ്റ്റര്‍ക്ക് ചുറ്റും എഴുത്തുകാരായ മഹേഷ്‌ മംഗലാട്ട്, വി.ജി.തമ്പി, അദ്ദേഹത്തിന്‍റെ ഭാര്യ റോസി തമ്പി, കല്‍പ്പറ്റ ബാലകൃഷ്ണന്‍.. കല്‍പ്പറ്റ ബാലകൃഷ്ണന്‍ കൊണ്ടുവന്ന ഇളനീര്‍ കഴിച്ചു. ഉച്ച ഭക്ഷണത്തിനു സമയമായില്ല. നഴ്സുമാര്‍ പറഞ്ഞു. ഉയര്‍ത്തിയ കൈ, കുനിഞ്ഞു നിന്ന എന്‍റെ നെറുകയില്‍ വെച്ച് പതുക്കെ പറഞ്ഞു. "വേഗം പൊയ്ക്കോ". മാഹിയില്‍ താമസിക്കുന്ന മുരളിക്കൊപ്പം (അവന്‍ വളയം ഹൈസ്കൂളില്‍ എന്‍റെ വിദ്യാര്‍ത്ഥി ആണ്) വേഗം കോഴിക്കോട്ടേക്ക് - ഇരുട്ടും മുമ്പ് - പോകണമെന്ന്. നിറകണ്ണുകളില്‍ മായും രൂപങ്ങള്‍....... 2012 ജനുവരി 24 ചൊവ്വാഴ്ച്ച രാത്രി 8 -45 നു കോഴിക്കോട് ടൌണ്‍ ഹാള്‍ വേദിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹാ യോഗിയെ ഒരു നോക്ക് കണ്ട് അര്‍ദ്ധബോധത്തോടെ, പടിയിറങ്ങി. വരുംതലമുറയ്ക്ക് സാറിന്‍റെ വക 'ആശാന്‍റെ സീതാകാവ്യം', 'രമണനും മലയാള കവിതയും', പുരോഗമന സാഹിത്യവും മറ്റും, 'മഹാത്മാവിന്‍റെ മാര്‍ഗ്ഗം'... എത്രയെത്ര വിശിഷ്ട ഗ്രന്ഥങ്ങള്‍, ധാടി, മോടി, രാഷ്ട്രീയം, ധനം പദവി ഒപ്പം മാധ്യമങ്ങളും ഉണ്ടെങ്കില്‍ ആര്‍ക്കും എളുപ്പം ജനശ്രദ്ധ നേടാം. 1966ല്‍ (ഞാന്‍ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി) ബി എഡിന് നിരീക്ഷകനായി വന്ന മാഷ്‌, പ്രണയ ലേഖനമെഴുതി, വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നു ചാനല്‍-മാധ്യമ വിപ്ലവത്തിലൂടെ അനശ്വരയായ പ്രണയിനി എവിടെ? ആ ചിന്തായോഗിയുടെ ഗ്രന്ഥങ്ങള്‍ പകരും അമൂല്യമായ അറിവും, അനുഭവങ്ങളും, ഓര്‍മകളും ജീവിതത്തിനങ്ങോളം പിന്തുടരുന്ന ശിഷ്യ സമൂഹമെവിടെ? കുമാരനാശാന്‍റെ വാക്കുകളില്‍ " മനമോടാത്ത കുമാര്‍ഗ്ഗമില്ല". സുകുമാര്‍ അഴീക്കോട്, നാല്പതാം വയസ്സില്‍ അവരെ ഇഷ്ടപ്പെട്ടിരിക്കാം, തര്‍ക്കമില്ല. അദ്ദേഹത്തിന്‍റെ 50, 60, 70, 80 വയസ്സില്‍ ഈ മഹിളാരത്നം എവിടെയായിരുന്നു?. അന്ന് ദൃശ്യ മാധ്യമങ്ങള്‍ ഇത്രയധികം പ്രചാരത്തിലില്ല, സമ്മതിച്ചു. ഒരു കാര്‍ഡ്‌ അവര്‍ക്ക് എഴുതാമായിരുന്നല്ലോ. മാസ്റ്റര്‍ ചോദിച്ചല്ലോ "വിലാസിനിയ്ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു കത്തെഴുതി അയയ്ക്കാമായിരുന്നില്ലേ?" അപ്രതിരോധ്യമായ - ആരാലും തടുക്കപ്പെടാന്‍ കഴിയാത്ത -ഇച്ഛാശക്തിയുടെ ഉടമയാണ് അഴീക്കോട്. "ക്ഷമിക്കുക, പൊറുക്കുക, രാജിയാകുക" - ഇതാണ് അവസാന നിമിഷം വിലാസിനി ടീച്ചറെ കാണാന്‍ അനുവദിച്ചത്. മാഷിന്‍റെ 50, 60, 70, 80 പ്രായത്തില്‍ സാക്ഷാല്‍ ഉര്‍വശി-മേനക-രംഭ-തിലോത്തമമാര്‍ വന്നാല്‍ പോലും, ആ ജ്ഞാന - കര്‍മ്മ യോഗിയുടെ അനേക കാതം ദൂരത്തെ നില്‍ക്കു. ആ മഹാസത്യം മനസിലാക്കുക. ഈ ശിഷ്യ 'തത്ത്വമസി' ഒരു കോപ്പി വേണമെന്ന് രണ്ടുവാക്ക്‌ എഴുതി, ഉടന്‍ കാര്‍ഡില്‍ മറുപടി വന്നു "എന്‍...ബി.എസില്‍ കാര്‍ഡ് കാണിച്ചു പുസ്തകം വാങ്ങുക". ഒരു സംശയം- വേദന കൊണ്ട് പുളയുന്ന, അതാരുമാകട്ടെ - ഒരു വയോവൃദ്ധന്‍റെ അടുക്കലേക്കു അണിഞ്ഞൊരുങ്ങി, ചാനലുകളാല്‍ അനുയാത്രയായിട്ടു വേണോ സന്ദര്‍ശനം? സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ജയറാം സാധാരണ വേഷത്തില്‍ മാഷെ വന്ന് കണ്ടു. മനുഷ്യ മനസ്സ് നിഗൂഡമാണ് . "ഒപ്പം വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന്", മാഷിന്‍റെ മറുപടി -"അത് കേട്ടത് തന്നെ മഹാ ഭാഗ്യമെന്നും". ഭാഷയ്ക്കും സാഹിത്യത്തിനും സ്വയം അര്‍പ്പിച്ച ആ മഹാ ത്യാഗി, ഓര്‍മ നശിക്കും വരെ ആത്മാവിനെ പണയം വെച്ച ഒരേര്‍പ്പാടിനും തയ്യാറാവില്ല. തീര്‍ച്ച. "മരിക്കുന്നതിനു മുന്‍പ് ഒരു ദിവസമെങ്കിലും ഭാര്യയായി ജീവിക്കണമെന്ന് ആഗ്രഹിച്ചു, കഴിഞ്ഞില്ല"- മരണത്തോട് അടുക്കുകയാണെന്ന തിരിച്ചറിവുണ്ടായിട്ടും "വിലാസിനി ഇവിടെ നില്‍ക്കു, കുറച്ചു മണിക്കൂര്‍ ഒപ്പം നിന്ന് എന്നെ ശുശ്രൂഷിക്കു" എന്ന് മാസ്റ്റര്‍ സൂചിപ്പിച്ചുവോ ഇല്ല. ഒരിക്കലുമില്ല. ചാനലുകള്‍, ദേശീയ-പ്രാദേശിക പത്രങ്ങള്‍ പരസ്യത്തിനും, മാര്‍ക്കറ്റിങ്ങിനും വേണ്ടി എന്ത് നെറികേടും പ്രവര്‍ത്തിക്കും. ചാനലുകള്‍ ആഘോഷിച്ച നളിനി ജമീലയുടെ ആത്മകഥ, ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞു. അതുപോലെ ഇനിയും അവര്‍, മറ്റു വ്യക്തികളെ കൊണ്ട് എഴുതിച്ചാല്‍ മുന്‍ റെക്കോര്‍ഡില്‍ എത്താനാകുമോ? ചിന്തിക്കുക. ഈ ശിഷ്യ, വാശി പിടിച്ചിരുന്നെങ്കില്‍, ഒട്ടും സംശയിക്കണ്ട, പരിചരിക്കാന്‍ മാഷ്‌ അനുവദിക്കും. തീര്‍ച്ച. എന്‍റെ പ്രാരാബ്ധ കൂമ്പാരങ്ങള്‍ കാരണം, കഴിഞ്ഞില്ല. കുറ്റബോധമുണ്ട്. വിലാസിനി ടീച്ചര്‍ ക്ഷമിക്കുക. ഫെയ്സ്ബുക്കില്‍ പലരും ഗുരുവര്യനെ തേജോവധത്തിന്, അപകീര്‍ത്തിപ്പെടുത്തിയതിന് ടീച്ചറും ഉത്തരവാദിയാണ്‌.. ടീച്ചര്‍ക്ക് നല്ലത് വരട്ടെ....

4 comments:

  1. ഈ അനുസ്മരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു , നമ്മള്‍ ചെയ്ത ശരികളും തെറ്റുകളും വിശകലനം ചെയ്യുമ്പോള്‍ ആദ്യം ശരി എന്ന് തോന്നിയത് തെറ്റായും തെറ്റെന്നു തോന്നിയത് ശരിയായും ഒക്കെ തോന്നാം . മനസ്സ് കടിഞ്ഞാണില്ലാത്ത കുതിര പോലെ പാഞ്ഞ നിമിഷങ്ങള്‍ ആരുടെ ജീവിതത്തില്‍ ആണില്ലാത്തത് .? ഈ കുറിപ്പ് വായിച്ചു കഴിഞ്ഞപ്പോള്‍ അഴീക്കോടന്‍ മാഷിന്റെ ശിഷ്യരാകാന്‍ ഭാഗ്യം കിട്ടയവരെ ആന്നു ഞാന്‍ ഓര്‍ക്കുന്നത് . വിലാസിനി ടീച്ചര്‍ എവിടെയോ വന്നു മറഞ്ഞു പോയ ഒരു വിരുന്നുകാരിയും . മനോഹരമായ എഴുത്ത് , സത്യസന്ധതയും !

    ReplyDelete
  2. ഇവരുടെ ഏതെങ്കിലും ഒരു കൃതി 10 പേർ തികച്ച് വായിച്ചിട്ടുണ്ടോ ? മലയാളം രൈറ്റർ ആണത്രേ. ഇവരുടെ മറ്റൊരു കൃതി ആണ് "കടലിരമ്പം സാക്ഷി". അത് കടലിൽ കൊണ്ടിട്ടാൽ മീൻ പോലും കൊത്തി തിന്നില്ല. അത്രയ്ക്കുണ്ട് അതിൻറെ മഹത്വം. ഒരു നല്ല മനുഷ്യനെ ഒരു നല്ല എഴുത്തുകാരൻ ആകാൻ കഴിയൂ. മറ്റുള്ളവരുടെ ഇൻബോക്സിൽ ചെന്ന് അവരെ തല്ലും എന്ന് ഭീഷണി പെടുത്തുന്ന ഇവർക്ക് എങ്ങനെയാണ് നല്ല സർഗ സൃഷ്ടികൾ ഉണ്ടാക്കാൻ കഴിയുക ?

    ReplyDelete
  3. സാങ്കല്പിക കഥ :-

    ഈ കഥയ്ക്ക് ജീവിചിരുക്കുന്ന അരെങ്കിലുമായൊ മരിച്ചവരുമായോ എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും സാങ്കൽപികം മാത്രം.

    ഞാൻ കോത. കിഴങ്ങ് ആണ് എൻറെ ഇഷ്ട വിഭവം. എൻറെ വീട്ട് പേര് കിഴങ്ങ് മഠം. എൻറെ ഭർത്താവ് ഒരു കിഴങ്ങൻ. അവൻ എനിക്ക് ചുംബനം തരാറേ ഇല്ല. അത് കൊണ്ട് എനിക്ക് ചുംബന സമരക്കാരോട് അസൂയ ആണ്. ഞാൻ ഇടക്ക് ഇടക്ക് ചുംബന സമരത്തെ എതിർത്ത് പോസ്റ്റ്‌ ഇടും. പെൻഷൻ ആയതിൽ പിന്ന ആധാരം എഴുത്ത് ആണ് ഉപജീവനമാർഗം. മലയാളത്തിൽ ആണ് ആധാരം എഴുതാറ്. അതാണ്‌ പേരിൻറെ അറ്റത് മലയാളം രൈറ്റർ എന്ന് കെട്ടി തൂക്കി ഇരിക്കുന്നത്. അല്ലാതെ നിങ്ങളിൽ പലരും കരുതുന്ന പോലെ എനിക്ക് എഴുതാൻ ഒന്നും അറിയില്ല.
    ഞാൻ ആധാരം എഴുതി ജീവിക്കുന്നവൾ. മലയാളത്തിൽ ആണ് ആധാരങ്ങൾ എഴുതാറ്. അപ്പോൾ ഞാൻ മലയാളം രൈറ്റർ ആയില്ലേ ? എന്നിട്ട് ഫേസ്ബുക്കിൽ ചില ആളുകൾ പറയുവാ അത് പറ്റില്ല, സർഗ സൃഷിട്കൾ നടത്തുന്നവർക്കെ മലയാളം രൈറ്റർ എന്ന വിശേഷണത്തിന് അർഹതയുള്ളൂ എന്ന്. ഇത് എന്ത് ന്യായം ? കശ്മലന്മാർ. unsure emoticon ഞാൻ ആധാരങ്ങൾ മലയാളത്തിൽ അല്ലെ എഴുതണേ ? അപ്പോൾ ഞാനും മലയാളം രൈറ്റർ അല്ലെ ? നിങ്ങൾ തന്നെ പറയൂ കൂട്ടുകാരേ.

    ReplyDelete